നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവ് ബ്രാനോണ്‍

ഭവനം

വീടു വില്പന ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്ന ഒരു സ്നേഹിത അടുത്തയിടെ കാന്‍സര്‍ ബാധിച്ചു മരിച്ചു. പാറ്റ്സിയെക്കുറിച്ച് ഞാനും ഭാര്യയും സ്മരിച്ചപ്പോള്‍, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പാറ്റ്സി ഒരാളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിക്കുകയും അദ്ദേഹം ഞങ്ങളുടെയും നല്ല സ്നേഹിതനായിത്തീരുകയും ചെയ്ത കാര്യം സ്യൂ സ്മരിച്ചു.

ഇവിടെ ഞങ്ങളുടെ സമൂഹത്തില്‍ ജീവിക്കുന്നതിന് ആളുകള്‍ക്ക് വീട് കണ്ടെത്താന്‍ പാറ്റ്സി സഹായിച്ചിരുന്നു എന്നു മാത്രമല്ല, നിത്യതയിലും ഒരു വീട് ഉറപ്പാക്കാന്‍ അവള്‍ ആളുകളെ സഹായിച്ചിരുന്നു എന്നറിയുന്നത് എത്രയോ പ്രോത്സാഹന ജനകമാണ്.

യേശു നമുക്കു വേണ്ടി ക്രൂശിലേക്കു പോകുവാന്‍ തയ്യാറെടുത്തപ്പോള്‍, നമ്മുടെ നിത്യഭവനത്തെക്കുറിച്ച് അവന്‍ വലിയ താല്പര്യം കാട്ടി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു." തുടര്‍ന്ന് തന്നില്‍ ആശ്രയിക്കുന്ന എല്ലാവര്‍ക്കും തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ മതിയായ വാസസ്ഥലങ്ങള്‍ ഉണ്ട് എന്നും അവന്‍ പറഞ്ഞു (യോഹന്നാന്‍ 14:2).

ഈ ജീവിതത്തില്‍ ഒരു നല്ല വീടുള്ളത് നമുക്കിഷ്ടമാണ്-നമ്മുടെ കുടുംബത്തിന് ഭക്ഷിക്കാനും ഉറങ്ങാനും പരസ്പരം കൂട്ടായ്മ ആചരിക്കാനും ഉള്ള പ്രത്യേക സ്ഥലം. എന്നാല്‍  നാം അടുത്ത ജീവിതത്തിലേക്കു ചുവടു വയ്ക്കുമ്പോള്‍ നമ്മുടെ നിത്യവാസസ്ഥലത്തിന്‍റെ കാര്യത്തില്‍ ദൈവത്തിനു കരുതലുണ്ട് എന്നു കണ്ടെത്തുന്നത് എത്ര അതിശയകരമാണ് എന്നു ചിന്തിക്കുക. ഇപ്പോള്‍ നമ്മുടെ ജീവിതത്തിലുള്ള സാന്നിധ്യവും താന്‍ നമുക്കുവേണ്ടി ഒരുക്കുന്ന ഭവനത്തില്‍ പില്ക്കാലത്തെ സാന്നിധ്യവും (യോഹന്നാന്‍ 14:3) ഉള്‍പ്പെടെ ജീവിതം "പൂര്‍ണ്ണമായി" നമുക്കു നല്‍കുന്നതില്‍ ദൈവത്തിനു നന്ദി (10:10).

യേശുവില്‍ ആശ്രയിക്കുന്നവര്‍ക്കുവേണ്ടി കരുതിവെച്ചിരിക്കുന്നതെന്തെന്നു ചിന്തിക്കുന്നത് പാറ്റ്സി ചെയ്തതു

പോലെ ചെയ്യുവാനും മറ്റുള്ളവരെ യേശുവിങ്കലേക്കു നയിക്കുവാനും നമുക്കു വെല്ലുവിളിയാകും.

ദൈവം ആർ എന്നതിന് നന്ദി

ആശംസാ കാർഡുകളിൽ  അച്ചടിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്ധരണികളില് ഒരു പക്ഷേ ഏറ്റവും ഹൃദയസ്പര്ശകമായത് ഈ ലളിതമായ വാചകങ്ങളാകാം: “നീ ആയിരിക്കുന്നതിന് നന്ദി.” ഈ കാര്ഡ് ലഭിച്ചെങ്കില് നിങ്ങള്ക്കറിയാം, അയാള് നിങ്ങളെ പരിഗണിക്കുന്നത് നിങ്ങള് അയാള്ക്കുവേണ്ടി എന്തെങ്കിലും മഹത്തായത് ചെയ്തിട്ടില്ല, മറിച്ച് നിങ്ങളുടെ സത്തയെ അയാള് അഭിനന്ദിക്കുന്നതുകൊണ്ടാണ് എന്നാണ്. 

ഇത്തരം വികാരം ദൈവത്തോട് “നന്ദി” എന്നു പറയാനുള്ള മികച്ച ഒരു മാര്ഗ്ഗം നമുക്ക് കാട്ടിത്തരുന്നില്ലേ എന്ന് ഞാന് അത്ഭുതപ്പെടുന്നു. തീര്ച്ചയായും, ദൈവം പ്രത്യക്ഷമായി നമ്മുടെ ജീവിതത്തില് ഇടപെടുകയും നാം “നന്ദി ദൈവമേ, എനിക്ക് ആ ജോലി ലഭിക്കാന് ഇടയാക്കിയതിന്” എന്നതുപോലെ എന്തെങ്കിലുമൊക്കെ പറയാനുള്ള സമയങ്ങള് ഉണ്ടാകാറുണ്ട്. പക്ഷേ മിക്കപ്പോഴും നമുക്ക് ഇത്രയുമെങ്കിലും പറയാന് കഴിയും: “നന്ദി ദൈവമേ, നീ ആയിരിക്കുന്നതിന്.” 

അതാണ് 1 ദിനവൃത്താന്തം 16:34 പോലെയുള്ള വാക്യങ്ങള്ക്ക് പിന്നിലുള്ളത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിന്; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.” നന്ദി ദൈവമേ, അങ്ങ് നല്ലവനും സ്നേഹവാനും ആയിരിക്കുന്നതിന്. സങ്കീര്ത്തനം 7:17 : “ഞാന് യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും.” “നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില് ചെല്ലുക; യഹോവ മഹാദൈവമല്ലോ” (സങ്കീര്ത്തനം 95:2-3). നന്ദി ദൈവമേ, നീ പ്രപഞ്ചത്തിന്റെ മഹാ ദൈവം ആയിരിക്കുന്നതിന്. 

ദൈവം ആരാണ്: അത് തന്നെ നാം ചെയ്യുന്നത് നിര്ത്തിവച്ചിട്ട് അവനെ സ്തുതിക്കാനും നന്ദി കരേറ്റാനും മതിയായ കാരണമാണ്. നന്ദി ദൈവമേ, നീ ദൈവം ആയിരിക്കുന്നതിന്!